ടൊറന്റോ: നെഞ്ചുവേദനയെത്തുടർന്ന് കാനഡയിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇന്ത്യക്കാരനു ദാരുണാന്ത്യം. പ്രശാന്ത് ശ്രീകുമാർ (44) ആണ് മരിച്ചത്. എട്ട് മണിക്കൂറാണ് പ്രശാന്തിന് സൗത്ത് ഈസ്റ്റ് എഡ്മണ്ടണിലുള്ള ഗ്രേ നൺസ് ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നത്.
22ന് ജോലിസ്ഥലത്തുവച്ച് നെഞ്ചുവേദനയുണ്ടായ പ്രശാന്തിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എട്ടു മണിക്കൂർ കാത്തിരിപ്പിനിടെ വേദനസംഹാരി മാത്രമാണ് ആശുപത്രി ജീവനക്കാർ നൽകിയത്. ഇടയ്ക്ക് നഴ്സുമാർ പരിശോധിച്ചപ്പോൾ രക്തസമ്മർദം ഉയർന്നതായി കണ്ടെത്തിയിരുന്നു.
എട്ടു മണിക്കൂറിനു ശേഷം പ്രശാന്തിനെ ട്രീറ്റ്മെന്റ് റൂമിലേക്കു വിളിച്ചെങ്കിലും പത്ത് സെക്കൻഡിനുള്ളിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പ്രശാന്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആശുപത്രി അനുശോചനം അറിയിച്ചിട്ടുണ്ട്.